യഥാര്‍ഥ ദരിദ്രന്‍

എന്നോടും നിങ്ങളോടും    
മറ്റുള്ളവർക്ക് എതങ്കിലും രൂപത്തിൽ ഉള്ള പ്രയാസം നമ്മിൽ നിന്നും  വരുന്നുണ്ടോ എന്ന്  എപ്പോഴും നാം ശ്രദ്ധിക്കണം പ്രത്യേകിച്ചു  സോഷ്യൽ മീഡിയകളിൽ നാം ഉപയോഗിക്കുന്ന വാക്കുകളും അതിലെ പ്രചരണങ്ങളും നാം വളരെയധികം ശ്രധ്ക്കെണ്ടിയിരിക്കുന്നു. ആരെയും അവനു ഇഷ്ടമില്ലാത്തത് പറയാൻ നമുക്ക് അനുവാധമില്ല അത് അവനിൽ ഉള്ളതാണങ്കിൽ പോലും  "നീ നിന്റെ സഹോദരനെക്കുറിച്ചു അവനിഷ്ടപ്പെടാത്തത് പറയുന്നത് ഗീബതാണ്,  സഹോദരനില്‍ അത് ഉള്ളതായിരുന്നാലോ എന്ന് നബിയോട് ഒരാള്‍ ചോദിച്ചു. നബി (സ്വ) പറഞ്ഞു: ‘നീ പറയുന്നത് അവനിലുള്ളതായിരുന്നാല്‍ നീ അവനെക്കുറിച്ച് ഗീബത്ത് പറഞ്ഞു. ഇല്ലാത്തതായിരുന്നാല്‍ അവനെക്കുറിച്ച് കളവ് പറഞ്ഞു.  ഈ ലോകത്തുവെച്ചു ഒരു പാട്  പ്രയാസങ്ങളും  യാതനകളും അനുഭവിച്ചുകൊണ്ട് വിവിധ രൂപത്തിലുള്ള സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും അതിനെല്ലാം പരലോകത്ത് പ്രതിഫലം ലഭിക്കുമെന്ന  പ്രതീക്ഷയോടെ  അവിടെ എത്തിയാൽ  ആകെ  മറിച്ചായിത്തീരുകയും മറ്റുള്ളവരുടെ പാപങ്ങള്‍ മുഴുവൻ പേറെണ്ട അവസ്ഥ വരികയും പിന്നീട്  നരകത്തില്‍ കിടക്കാനിടവരികയും ചെയ്യുന്നതിനെക്കാള്‍ വ്യസനകരമായ ഒരവസ്ഥ മറ്റൊന്നുണ്ടോ  ഒന്ന് ചിന്തിച്ചു നോക്കൂ അതിനേക്കാൾ ഭയാനകമായ ഒരവസ്ഥ ഉണ്ടോ .......

പ്രവാചകൻ (സ ) യുടെ  ഈ വാക്കുകൾ ഒന്ന് നോക്കൂ

عَنْ أَبِي هُرَيْرَةَ رَضِيَ الله عَنْهُ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "أَتَدْرُونَ مَا الْمُفْلِسُ" قَالُوا الْمُفْلِسُ فِينَا مَنْ لَا دِرْهَمَ لَهُ وَلَا مَتَاعَ، فَقَالَ: "إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلَاةٍ وَصِيَامٍ وَزَكَاةٍ وَيَأْتِي قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ".

അബൂ ഹുറൈറ (റ) നിവേദനം  : പ്രവാജകാൻ (സ ) ചോദിച്ചു  ദാരിദ്ര്യത്തിന്റെ  പരമകാഷ്ട പ്രാപിച്ചവന്‍ ആരാണന്നു നിങ്ങൾക്ക് അറിയുമോ?  അനുജരന്മാർ മറുപടിയായി പറഞ്ഞു. ഞങ്ങളിൽ ദരിദ്രന്‍ ജീവിത വിഭവമില്ലാത്തവനും ദിർഹം ഇല്ലാത്തവനുമാണ്  അപ്പോൾ പ്രവാചകൻ (സ്വ) പറഞ്ഞു:  എന്റെ സമുദായത്തില്‍പ്പെട്ട ചിലര്‍ നിസ്കാരം, വ്രതം, ദാനധര്‍മ്മം മുതലായ സല്‍ക്കര്‍മങ്ങളുമായി നാളെ  പരലോകത്ത് വരും. അസഭ്യം, ചീത്ത പറയൽ, ദുഷ്പരാതി പറയൽ, ധനം അന്യായമായി തിന്നൽ,  രക്തം ചിന്തല്‍,  മുതലായ നിരവധി കുറ്റങ്ങള്‍ അവന്റെ പേരില്‍ ചുമത്തി മറ്റു ചിലരും അവനെ അനുഗമിച്ചു കൊണ്ടും വരും. അവന്റെ സല്‍ക്കര്‍മങ്ങള്‍ മുഴുവനും അവർക്ക് നല്കപ്പെടും.  അതു കൊണ്ടും കണക്കു തീരാതെ വരുമ്പോൾ  അവരുടെ ദുഷ്കര്‍മ്മങ്ങള്‍ അവന്റെ മേല്‍ വഹിപ്പിക്കപ്പെടുകയും  അവസാനം അവനെ നരകത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവനാണ് യഥാര്‍ഥ ദരിദ്രന്‍ (മുസ്ലിം).

ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ദോഷം ആരോപിക്കരുത്. ഖുര്‍ആന്‍ പറയുന്നു:
“സത്യവിശ്വാസികളേ, ഊഹത്തില്‍നിന്ന് മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിപ്പ് പറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളില്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപാം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു” (49:12).



No comments:

Post a Comment