തകാഫുല്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കതിര്‍ 2015ന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടേയും കുട്ടികളുടെയും പരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്ത്രീശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ടേബിള്‍ ടോക്ക് സ്ത്രീകള്‍ക്കിടയില്‍ പുതിയ അനുഭവമായതായി ചര്‍ച്ചയില്‍ പങ്കെടുത്ത വനിതകള്‍ അഭിപ്രായപ്പെട്ടു.
ചെറിയ കുമ്പളം മഹല്ല് വനിതകള്‍ക്ക് പുറമേ വേളം, പാലേരി, പാറക്കടവ്, ഊരം, കുറ്റിയാടി എന്നീ മഹല്ലുകളിലെ വനിതാ പ്രതിനിധികളും ടേബിള്‍ ടോക്കില്‍ പങ്കെടുത്തു. ഇസ്‌ലാമിക ചരിത്രത്തിലെ പ്രശസ്തരായ വനിതകളുടെ ജീവിതത്തെ ആസ്പദമാക്കി ജാസ്മിന്‍ ബഷീര്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ യമനിലെ തവക്കല്‍ കര്‍മാന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ വരെ പ്രതിപാദിച്ചു.
സ്വയം ശക്തിപ്പെടുത്തിയാണ് സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തേണ്ടത്. പ്രയാസങ്ങളില്‍ ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് ഉറച്ച് നില്‍ക്കാന്‍ സാധിക്കണം. കുടുംബത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് വനിതകള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തനവും സ്ത്രീ ശാക്തീകരണവും സാധിക്കില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കി അവരെ ഉപകാരപ്രദമായ തലമുറയായി വാര്‍ത്തെടുക്കാന്‍ സാധിക്കണം.
ഒഴിവു സമയങ്ങള്‍ വായനയ്ക്കും പഠനത്തിനും വേണ്ടി ചെലവഴിക്കുകയും വനിതകള്‍ ശാക്തീകരിക്കപ്പെടേണ്ടത് വായനയിലൂടെയും പഠനതിലൂടെയുമാണെന്നും ചര്‍ച്ച ചൂണ്ടിക്കാട്ടി. സര്‍ഗാത്മകമായ കഴിവുകളിലൂടെയാണ് സമൂഹത്തില്‍ സാന്നിധ്യം അറിയിക്കാനാവേണ്ടത്. എഴുത്തിലൂടെയും നൈസര്‍ഗ്ഗികമായ കഴിവുകളിലൂടെയും ചിന്തകള്‍ പങ്കുവെക്കാന്‍ സാധിക്കണമെന്ന് വിഷയം അവതരിപ്പിച്ച ജാസ്മിന്‍ ആവശ്യപ്പെട്ടു.
മഹല്ലുകളില്‍ ചെറിയ വനിതാ യൂണിറ്റുകള്‍ ഉണ്ടാക്കിയാല്‍ കൂടുതല്‍ ശക്തിപ്പെടാനും ക്രിയാത്മകമായ കാര്യങ്ങള്‍ ചെയ്യാനും കഴിയുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇതിന് ചെറിയ കുമ്പളം മഹല്ല് മികച്ച ഉദാഹരണമാണെന്ന് നസീഹ മജീദ് ചൂണ്ടിക്കാട്ടി. ചെറിയ കുമ്പളം മഹല്ലിലെ വനിതകള്‍ക്ക് വീട് നിര്‍മാണത്തിലും സ്ത്രീകളുടെ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാനും പഠന ക്ലാസ്സുകള്‍ സംഘടിപ്പിക്കാനും കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്കാനും കൂട്ടുകൃഷികള്‍ നടത്താനും സാധിച്ചിട്ടുണ്ട്.
മഹല്ലിൽ കാരുണ്യ പ്രവര്ത്തനത്തിന് വേണ്ടി ഒരു യൂനിറ്റ് ഉണ്ടാക്കിയതായും സ്ത്രീകളിൽ മത ബോധം വളര്തിയെടുക്കാൻ എല്ലാമാസവും ക്ലാസ്സുകൾ സംഘ ടിപ്പിക്കുന്നതായും വേളം മഹല്ല് പ്രതിനിധി ഷംല രബീഹ് പറഞ്ഞു.
നാല് മണി മുതല്‍ 10 മണി വരെ നീണ്ടു നിന്ന പരിപാടി മഹല്ല് പ്രസിഡണ്ട് കബീര് കെ എസ ഉത്ഘാടനം നിര്വഹിച്ചു, നസീഹ മജീദ് സ്വാഗതവും മജീദ് മൈളിശ്ശേരി, സലാഹ്, ജാസ്മിൻ ബഷീര്, ഹബീബ് റഹ്മാൻ, മജീദ് നാദാപുരം എന്നിവര് സംസാരിച്ചു, നൂരുധീൻ നന്ദി പറഞ്ഞു.
നശീദ റിയാസ് ഹാൻടി ക്രാഫ്റ്റ് വർക്ക് ഷോപ്പ് ഒരുക്കി, ശമല റബീഹ്, സൗദ സമീഹ, സല്‍മ സുല്‍ഫിക്കര്‍ എന്നിവരും അതിൽ പങ്കാളികളായി.
കുരുന്നു പ്രതിഭകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഓരോ മഹാല്ലുകളിൽ നിന്നും പങ്കെടുത്ത കുരുന്നു പ്രതിഭകളുടെ കലാ പ്രകടനങ്ങൾ മനസ്സിന് ഒരു പാട് ആനന്ദം നല്കുന്നതായിരുന്നു, ഖുറാൻ പാരായണവും മാപ്പിള പ്പാടും, ആംഗ്യ പ്പാട്ടും കുട്ടികളുടെ ചെറിയ സ്കിട്ടും കാണികളെ ഏറെ സന്തോഷിപ്പിച്ചു, സൗദ സമീഹ നടത്തിയ കിസ്സ് മത്സരം ഏറെ കൌതുകം ജനിപ്പിക്കുന്നതും വിജ്ഞാന പ്രദവുമായിരുന്നു.
മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍:
ചെറിയ കുമ്പളം മഹല്ല് വനിതകള്‍ക്ക് പുറമേ വേളം, പാലേരി, പാറക്കടവ്, ഊരം, കുറ്റിയാടി എന്നീ മഹല്ലുകളിലെ വനിതാ പ്രതിനിധികളും ടേബിള്‍ ടോക്കില്‍ പങ്കെടുത്തു. ഇസ്‌ലാമിക ചരിത്രത്തിലെ പ്രശസ്തരായ വനിതകളുടെ ജീവിതത്തെ ആസ്പദമാക്കി ജാസ്മിന്‍ ബഷീര്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ യമനിലെ തവക്കല്‍ കര്‍മാന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ വരെ പ്രതിപാദിച്ചു.
സ്വയം ശക്തിപ്പെടുത്തിയാണ് സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തേണ്ടത്. പ്രയാസങ്ങളില്‍ ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് ഉറച്ച് നില്‍ക്കാന്‍ സാധിക്കണം. കുടുംബത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് വനിതകള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തനവും സ്ത്രീ ശാക്തീകരണവും സാധിക്കില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കി അവരെ ഉപകാരപ്രദമായ തലമുറയായി വാര്‍ത്തെടുക്കാന്‍ സാധിക്കണം.
ഒഴിവു സമയങ്ങള്‍ വായനയ്ക്കും പഠനത്തിനും വേണ്ടി ചെലവഴിക്കുകയും വനിതകള്‍ ശാക്തീകരിക്കപ്പെടേണ്ടത് വായനയിലൂടെയും പഠനതിലൂടെയുമാണെന്നും ചര്‍ച്ച ചൂണ്ടിക്കാട്ടി. സര്‍ഗാത്മകമായ കഴിവുകളിലൂടെയാണ് സമൂഹത്തില്‍ സാന്നിധ്യം അറിയിക്കാനാവേണ്ടത്. എഴുത്തിലൂടെയും നൈസര്‍ഗ്ഗികമായ കഴിവുകളിലൂടെയും ചിന്തകള്‍ പങ്കുവെക്കാന്‍ സാധിക്കണമെന്ന് വിഷയം അവതരിപ്പിച്ച ജാസ്മിന്‍ ആവശ്യപ്പെട്ടു.
മഹല്ലുകളില്‍ ചെറിയ വനിതാ യൂണിറ്റുകള്‍ ഉണ്ടാക്കിയാല്‍ കൂടുതല്‍ ശക്തിപ്പെടാനും ക്രിയാത്മകമായ കാര്യങ്ങള്‍ ചെയ്യാനും കഴിയുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇതിന് ചെറിയ കുമ്പളം മഹല്ല് മികച്ച ഉദാഹരണമാണെന്ന് നസീഹ മജീദ് ചൂണ്ടിക്കാട്ടി. ചെറിയ കുമ്പളം മഹല്ലിലെ വനിതകള്‍ക്ക് വീട് നിര്‍മാണത്തിലും സ്ത്രീകളുടെ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാനും പഠന ക്ലാസ്സുകള്‍ സംഘടിപ്പിക്കാനും കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്കാനും കൂട്ടുകൃഷികള്‍ നടത്താനും സാധിച്ചിട്ടുണ്ട്.
മഹല്ലിൽ കാരുണ്യ പ്രവര്ത്തനത്തിന് വേണ്ടി ഒരു യൂനിറ്റ് ഉണ്ടാക്കിയതായും സ്ത്രീകളിൽ മത ബോധം വളര്തിയെടുക്കാൻ എല്ലാമാസവും ക്ലാസ്സുകൾ സംഘ ടിപ്പിക്കുന്നതായും വേളം മഹല്ല് പ്രതിനിധി ഷംല രബീഹ് പറഞ്ഞു.
നാല് മണി മുതല്‍ 10 മണി വരെ നീണ്ടു നിന്ന പരിപാടി മഹല്ല് പ്രസിഡണ്ട് കബീര് കെ എസ ഉത്ഘാടനം നിര്വഹിച്ചു, നസീഹ മജീദ് സ്വാഗതവും മജീദ് മൈളിശ്ശേരി, സലാഹ്, ജാസ്മിൻ ബഷീര്, ഹബീബ് റഹ്മാൻ, മജീദ് നാദാപുരം എന്നിവര് സംസാരിച്ചു, നൂരുധീൻ നന്ദി പറഞ്ഞു.
നശീദ റിയാസ് ഹാൻടി ക്രാഫ്റ്റ് വർക്ക് ഷോപ്പ് ഒരുക്കി, ശമല റബീഹ്, സൗദ സമീഹ, സല്‍മ സുല്‍ഫിക്കര്‍ എന്നിവരും അതിൽ പങ്കാളികളായി.
കുരുന്നു പ്രതിഭകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഓരോ മഹാല്ലുകളിൽ നിന്നും പങ്കെടുത്ത കുരുന്നു പ്രതിഭകളുടെ കലാ പ്രകടനങ്ങൾ മനസ്സിന് ഒരു പാട് ആനന്ദം നല്കുന്നതായിരുന്നു, ഖുറാൻ പാരായണവും മാപ്പിള പ്പാടും, ആംഗ്യ പ്പാട്ടും കുട്ടികളുടെ ചെറിയ സ്കിട്ടും കാണികളെ ഏറെ സന്തോഷിപ്പിച്ചു, സൗദ സമീഹ നടത്തിയ കിസ്സ് മത്സരം ഏറെ കൌതുകം ജനിപ്പിക്കുന്നതും വിജ്ഞാന പ്രദവുമായിരുന്നു.
മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍:
ഖുര്‍ആന്‍ പാരായണം, കിഡ്‌സ്: അംന സാലിം, ഹനാ ഫാത്തിമ.
ഖുര്‍ആന്‍ പാരായണം സബ്ജൂനിയര്‍: മുഹമ്മദ് നിഷാന്‍, ഇന്‍സാഫ്, ഫിജാസ് റഫീഖ്.
ഖുര്‍ആന്‍ പാരായണം സീനിയര്‍: റിഷാ റഷീദ്, അസ്‌ലഹ് തമീം.
ആംഗ്യ
പ്പാട്ട് കിഡ്സ് : റഹാ നഹ് ലിജ (ഒന്നാം സ്ഥാനം) അയ റമദാൻ (രണ്ടാം
സ്ഥാനം) ഹാസിം റഷീദ്, ജസ ജംഷി, ദിയ മൊഹമ്മദ് സാലിം (മൂന്നാം സ്ഥാനം)
മാപ്പിളപ്പാട്ട് കിഡ്‌സ്: ഹനാ ഫാത്തിമ, റിസ നഹാന്‍, ലയ്ബ ഷബീര്‍.
മാപ്പിളപ്പാട്ട് സബ്ജൂനിയര്‍: മുഹമ്മദ് നിഷാന്‍, റിദാ റഷീദ്. സീനിയര്‍: അസ്‌ലഹ് തമീം.
പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ് മറ്റു രചനാ മത്സരങ്ങളുടെയും ഫലം ഉടനെ പ്രസിദ്ധീകരിക്കുന്നതായിരിക്കും .
പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ് മറ്റു രചനാ മത്സരങ്ങളുടെയും ഫലം ഉടനെ പ്രസിദ്ധീകരിക്കുന്നതായിരിക്കും .
No comments:
Post a Comment