ഖത്തർ ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി അല്‍ വക്ര ഇൻഡോർ സ്‌റ്റേഡിയത്തില്‍ നടന്ന സ്പോര്ട്സ് മത്സരത്തിൽ ചെറിയകുമ്പളവും . വോളിഖിന്റെ നേതൃത്വത്തില്‍ ഖത്തര്‍ ദേശീയ ദിന അനുബന്ധ പ്രവര്‍ത്തനങ്ങളുടെ സംഘാടക സമിതി അല്‍ വക്ര സ്‌റ്റേഡിയത്തില്‍ അവതരിപ്പിച്ച വിവിധ കായിക മത്സരങ്ങളില്‍ മുഖ്യ ഇനമായ ഇന്റര്‍ കമ്യൂണിറ്റി വോളിബോൾ ടൂര്‍ണമെന്റില്‍ ഫിലിപ്പീന്‌സ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി കളിക്കാരുടെ ഓരോ ടീമുകളും നേപാള്‍ കമ്യൂണിറ്റിയുടെ രണ്ടു ടീമുകളും ഇന്ത്യന്‍ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് നാല് ടീമുകളും പങ്കെടുത്തു. അതിലൊന്ന് qcmc ചെറിയ കുമ്പളമായിരുന്നു. രാവിലെ എട്ടു മുപ്പതിന് അല്‍ വക്ര ഇൻഡോർ സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിന മത്സരം അല്‍ വക്രവെന്യൂ മാനേജര്‍ മേജര് ആരിഫ് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്ക്ക് വേണ്ടി നടത്തിയ വിവിധ മത്സരങ്ങളിൽ ചെറിയ കുമ്പളത്തിന്റെ പ്രാധിനിധ്യവും ഉണ്ടായിരുന്നു. നൂൂർ മീറ്റർ 200 മീറ്റർ ഓട്ട മത്സരം പാകിസ്താൻ ബംഗ്ലാദേശ് കുട്ടികളോടൊപ്പമായിരുന്നു. നസീം പുനത്തില്‍ നേതൃത്വം നല്കിയ അത് ലറ്റിക്‌സ് മത്സരങ്ങല്ക്ക് തയ്യിബ നസീം സഹായിയായി ഉണ്ടായിരുന്നു.
വോളിബോളിൽ ഗോൾഡൻ സ്റ്റാര്‍സ് ശ്രീലങ്ക മൌണ്ട് എവറസ്റ്റ് നേപ്പാള്‍ എ ടീമിനെയാണ് ആദ്യ മത്സരത്തില്‍ കീഴടക്കിയത്. രണ്ടാം മത്സരത്തില്‍ എഫ് ഐ വീ ബീ എ ഓള്‍ സ്റ്റാര്‍സ് ഫിലിപ്പീന്‌സ് ടീം മൌണ്ട് എവറസ്റ്റ് നേപ്പാള്‍ ബി ടീമിനെ പരാജയപ്പെടുത്തി. ക്യൂ സീ എം സീ ചെറിയ കുമ്പളം പാക് ഓള്‍ സ്ടാര്‌സ് പാകിസ്ഥാനുംതമ്മിലായിരുന്നു മൂന്നാമത്തെ മത്സരം ആവെഷപരമായ മത്സരത്തിൽ ക്യൂ സീ എം സീ ചെറിയ കുമ്പളം പാക് ടീമിനെ തോലിപ്പിക്കുകയായിരുന്നു. ടീം മനാജേർമാരായി എത്തിയ അഷ്‌റഫ് നെല്ലിയോട്ടും നൂറുധിനും ക്യു സി എംസി സിക്രട്ടറി റഷീദ് ചാലക്കരയും കളിക്കാർക്ക് ഏറെ പ്രോത്സാഹനം നല്കി. തുടര്‍ന്ന് നടന്ന ഇന്‍കാസ് ഇന്ത്യ ഫരോണ്‍ ഈജിപ്ത് മത്സരത്തില്‍ ഇന്‍കാസ് ജയം നേടി.
ആദ്യ സെമി മത്സരം കെ എം സീ സീ സീ യും ക്യൂ സീ എം സീ ചെറിയ കുംബളവും തമ്മിലായിരുന്നു ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരം ഷഹീം അണിനിരന്ന കെ എം സീ സീ ടീമിനോട് നേരിയ പോയന്റിനാണ് ക്യൂ സീ എം സീ ചെറിയ കുമ്പളം പരാജയപ്പെട്ടത്. പരിചയ സമ്പന്നരായ കെ എം സീ സീ താരങ്ങള്ക്കു മുന്നില്‍ പതറാതെ ഇഞ്ചോടിഞ്ച് പോരാടി കളിക്കുകയായിരുന്നു ചെറിയ കുമ്പളം ടീം. ശ്രദ്ധയോടെ കളിച്ച റഫീക്ക് ആലയി ചെറിയ കുമ്പളം ടീമിന്റെ താരമായി മാറുകയായിരുന്നു. രണ്ടാം സെമി ഫൈനല്‍ മത്സരം ടൂര്‍ണമെന്റ് കണ്ടത്തില്‍ വെച്ച് എറ്റവും വാശിയേറിയതായി. യുവകലാ സാഹിതിയും ഇന്കാസും ഏറ്റുമുട്ടിയ മത്സരം ഇഞ്ചോടിഞ്ച് പോരാടി ലീടുകള്‍ മാറി മറിഞ്ഞു മൂന്നു സെറ്റ് വരെ നീണ്ടു. ആദ്യ സെറ്റ് ഇന്കാസ് നേടിയപ്പോള്‍ രണ്ടും മൂന്നും സെറ്റുകള്‍ പിടിച്ചെടുത്ത് യുവകലാ സാഹിതി കലാശക്കളിക്കുള്ള യോഗ്യത നേടി . ഫൈനല്‍ മത്സരത്തില്‍ കെ എം സീ സീ യും യുവകലാസാഹിതിയും നേര്‍ക്ക് നേര് വന്നപ്പോള്‍ ഏറെ ഒത്തിണക്കത്തോടെ കളിച്ച യുവകലാ സാഹിതി നേരിട്ടുള്ള സെറ്റുകള്‍ക്ക് എതിരാളികളെ കീഴടക്കി ചാമ്പ്യന്‍ഷിപ്പും സമ്മാനതുകയായ അയ്യായിരം റിയാലും സ്വന്തമാക്കി.
ആഷിക്, അബ്ദുള്ള കേളോത്ത്, ആഷിക് മാഹി, പ്രേം നാഥ്, മുഹമ്മദ് നജീബ്,
മജീദ് നാദാപുരം എന്നിവര് സംഘാടനത്തിന് നേതൃത്വം നല്കിയ വോള്ളിബാൽ
ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ കാര്യങ്ങള്‍ അന്‍വര്‍ ആര്‍ എന്‍, നസീം
പുനത്തില്‍ എന്നിവര് നിയന്ത്രിച്ചു. അമ്മദ് കെ പീ, ബൈജു കെ ഈ, ഹാരിസ് ,
ധനേഷ് , മജീദ് നാദാപുരം, ഹമീദ് പള്ളിയത്ത് , മഹറൂഫ് മട്ടന്നൂര്‍ ,
ശിഹാബുദ്ദിന്‍ എന്നിവര് വിവിധ ടീമുകളുടെ കോര്ടിനാഷന്‍ നിര്‍വഹിച്ചു . അല്‍
വക്ര സ്‌ടേഡിയത്തിലെ മൂന്ന് ഗ്രൗണ്ടുകളിലായി നടന്ന വോളിബോൾ , ഫോട്ബാൽ , അത്
ലറ്റിക്‌സ് എന്നീ പരിപാടികള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍
മുഹമ്മദ് ഈസയും പരിപാടികള്‍ ഏകോപിപ്പിക്കാൻ ആഷിക് അഹമ്മദും മജീദ്
നാദാപുരവും ഉണ്ടായിരുന്നു .